തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദം വരും ദിവസങ്ങളിൽ കൂടുതൽ തീവ്രം ആകും. പടിഞ്ഞാറൻ ദിശയിൽ നീങ്ങുന്ന ഇത് ഡിസംബർ രണ്ടോടെ തമിഴ്നാട് പുതുച്ചേരി തീരത്തേക്ക് കടക്കും എന്നാണ് കരുതപ്പെടുന്നത്. ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായി ഡിസംബർ 3 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ട്.
ചൊവ്വാഴ്ച ഇടുക്കി പത്തനംതിട്ട ജില്ലകളിലും ബുധനാഴ്ച തിരുവനന്തപുരം കൊല്ലം ജില്ലകളിലും അതിശക്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 115 മുതൽ 204 മില്ലിമീറ്റർ വരെ മഴ പെയ്യുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.
തിരുവനന്തപുരം കൊല്ലം കോട്ടയം ജില്ലകളിൽ ചൊവ്വാഴ്ചയും പത്തനംതിട്ട ആലപ്പുഴ ഇടുക്കി ജില്ലകളിൽ ലക്ഷദ്വീപിലും ബുധനാഴ്ചയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗാൾ ഉൾക്കടലിലെ തെക്കുകിഴക്കൻ ഭാഗത്ത് പുതുതായി രൂപംകൊണ്ട ന്യൂനമർദ്ദം ശക്തിപ്പെട്ട ഇത് പടിഞ്ഞാറൻ ദിശയിലേക്ക് മാറിയിരിക്കുകയാണ്.
ഇതാണ് തമിഴ്നാട് തീരം കടന്ന് കേരളത്തിലേക്കും തുടർന്ന് അറബിക്കടലിലേക്ക് എത്തുന്നത്. തെക്കൻ കേരളങ്ങളിൽ അതി ശക്തമായ മഴയ്ക്ക് സാധ്യതയുമുണ്ട്. വടക്കൻ കേരളത്തിൽ മഴ കുറയും. ന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറുകയാണെങ്കിൽ ബുറേവി എന്ന പേരിൽ ആയിരിക്കും അറിയപ്പെടുക.
മാലിദ്വീപ് ആണ് പേര് നിർദ്ദേശിച്ചത്. ഓഖി ചുഴലിക്കാറ്റിന് സമ്മാനമായി തെക്കൻ കേരളത്തിന് അടുത്തുകൂടി സഞ്ചരിച്ചാൽ അപകട സാധ്യത കൂടുതലാണ്. ഇന്നു മുതൽ ബുധനാഴ്ച വരെ മത്സ്യബന്ധനത്തിന് പോകരുത് എന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും നിർദേശിച്ചിട്ടുണ്ട്. തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപം കൊള്ളുന്ന പുതിയ ന്യൂനമർദ്ദം 48 മണിക്കൂറിനുള്ളിൽ ശക്തിപ്രാപിച്ച് തീവ്ര ന്യൂനമർദ്ദം ആകുവാനും വീണ്ടും ശക്തി പ്രാപിക്കുവാനും സാധ്യതയുണ്ട്.