ബാലുശ്ശേരി ഹയർസെക്കൻഡറി സ്കൂളിൽ ജെൻഡർ ന്യൂട്രൽ യൂണിഫോം നടപ്പിലാക്കിയത് ഇന്നത്തെ സമൂഹത്തിൽ തീർച്ചയായും വേണ്ട വളരെ പുരോഗമനപരമായ ഒരു തീരുമാനം ആണെന്നാണ് കേരളത്തിലെ ഒട്ടുമിക്ക ആളുകളും അവരുടെ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്.
ബാലുശ്ശേരി ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളും, അവരുടെ രക്ഷിതാക്കളും ഈയൊരു വിപ്ലവകരമായ തീരുമാനത്തിന് അധ്യാപകർക്ക് പൂർണ പിന്തുണ തന്നെയായിരുന്നു നൽകിയത്. എന്നാൽ ഈയൊരു തീരുമാനത്തെ ശക്തമായ എതിർത്തുകൊണ്ട് ചില മതസംഘടനകളും, msf പോലുള്ള മറ്റു സംഘടനകളും വലിയ പ്രതിഷേധങ്ങൾ രേഖപ്പെടുത്തിയിരുന്നു.
ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ ഇപ്പോഴും സോഷ്യൽ മീഡിയയിലൂടെയും അല്ലാതെയും നടന്നുവരുന്നുണ്ട്. ഈ വിഷയത്തിൽ സിൻസി അനിൽ എന്ന യുവതി തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പങ്കുവെച്ച പോസ്റ്റാണ് സോഷ്യൽ മീഡിയയിലൂടെ ഇപ്പോൾ ശ്രദ്ധേയമായികൊണ്ടിരിക്കുന്നത്. പോസ്റ്റിന്റെ വിശദാംശങ്ങൾ പരിശോധിക്കാം.
“സ്കൂളുകളിൽ പെൺകുട്ടികൾക്ക് പാന്റു ഇട്ടാൽ മൂത്രം ഒഴിക്കാൻ ബുദ്ധിമുട്ടാകും എന്നൊരു വിചിത്ര വാദം സോഷ്യൽ മീഡിയയിൽ പലയിടതായി കണ്ടു…അപ്പോൾ ചുരിദാർ ന്റെ അടിയിൽ പാന്റ് ഇട്ടു വരുന്ന ടീച്ചർമാരുടെ കാര്യം എന്താണ് ആരും പറയാത്തത്…അവരെന്താ സ്ത്രീകൾ അല്ലെ..?? അവർക്കു ഈ പറഞ്ഞ ആവശ്യങ്ങൾ ഒന്നുമില്ലേ….???. മാസം തോറും ആർത്തവസമയത്തു സ്ത്രീകൾ കാലിന്റെ ഇടയിൽ വയ്ക്കുന്ന ഒരു സാധനമുണ്ട്…
പാഡ്….അതിൽ collect ആകുന്ന ചോരയും കൊണ്ടാണ് ഈ സമയത്തു സ്ത്രീകൾ ജോലിക്ക് പോകുന്നതും കുടുംബം നോക്കുന്നതും കുട്ടികളെ നോക്കുന്നതും എല്ലാം….പല സമയത്തും പ്രത്യേകിച്ച് യാത്രകളിൽ അത് സമയസമയങ്ങളിൽ മാറാൻ ആകാതെ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരാറുണ്ട്…
എന്തെ.. ആരും അതിനെക്കുറിച്ചൊന്നും മിണ്ടാത്തത്. ആണുങ്ങൾക്ക് മൂത്രം ഒഴിക്കാൻ നിന്നു കൊണ്ട് ആകും…യാത്രകൾ പോകുമ്പോൾ വല്ലവനും ഒക്കെ ഉപയോഗിച്ച് നശിപ്പിച്ചിട്ടിരിക്കുന്ന ക്ലോസെറ്റുകളിൽ ചെന്നു ഇരുന്നു കാര്യം സാധിക്കേണ്ടി വരുന്ന സ്ത്രീകളെ കുറിച്ച് ആരും സംസാരിക്കുന്നില്ല…
അത്രയും വൃത്തിഹീനമായ സാഹചര്യങ്ങൾ ആണ് നമ്മുടെ നാട്ടിൽ ഉള്ളത്…അതിനൊരു മാറ്റം വരുത്താൻ ആർക്കെങ്കിലും സമരം ചെയ്യാൻ തോന്നിയിരുന്നു എങ്കിൽ സ്ത്രീകൾക്ക് ഇങ്ങനെ ഉള്ള ടോയ്ലറ്റ കൾ ഉപയോഗിക്കുമ്പോൾ അത് അണുബാധക്കു കാരണം ആകാറുണ്ട്.. സമരവും ചർച്ചകളും ഒക്കെ ഇങ്ങനെ ഉള്ള കാര്യങ്ങളിൽ ആയിരുന്നെങ്കിൽ…വല്ല ഗുണവും ഉണ്ടായേനെ…”
നിരവധി ആളുകളാണ്
സിൻസിയുടെ ഈ പോസ്റ്റിനെ അനുകൂലിച്ചും, പ്രതികൂലിച്ചും കമൻറുകൾ രേഖപ്പെടുത്തിയിരിക്കുന്നത്. ഈ ജെൻഡർ ന്യൂട്രൽ യൂണിഫോം പദ്ധതി കൂടുതൽ സ്കൂളുകളിലും നടപ്പിലാകുമോ എന്നാണ് ഇപ്പോൾ കേരളജനത ആകാംക്ഷയോടെ കാത്തിരിക്കുന്നത്.
“മാസാമാസം ഉണ്ടാവുന്ന ആർത്തവ സമയത്ത് പാഡ് വെച്ച് ജോലിക്ക് പോകുന്ന സ്ത്രീകൾക്കും ഉണ്ട് ബുദ്ധിമുട്ട്”; ജെൻഡർ ന്യൂട്രൽ യൂണിഫോം വിഷയത്തിൽ ശ്രദ്ധേയമായി യുവതിയുടെ ഫേസ്ബുക്ക് പോസ്റ്റ്.