ഇന്ത്യയിലെ ഗ്യാസ് കണക്ഷനുകൾ മാറുന്നു. ഉപഭോക്താക്കൾ തീർച്ചയായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ.

ഗ്യാസ് കണക്ഷൻ വീട്ടിൽ ഉപയോഗിക്കുന്ന വ്യക്തികൾ വളരെ പ്രധാനമായി അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ബിപിസിഎൽ-ന്റെ സ്വകാര്യവൽക്കരണ നടപടികൾ പുരോഗമിക്കുന്നതിന്നാൽ സബ്സിഡി നിരക്കിൽ നൽകുന്ന എൽപിജി കണക്ഷനുകൾ മറ്റ് പൊതുമേഖല കമ്പനികളിലേക്ക് മാറ്റിയേക്കും എന്നാണ് നിലവിൽ ലഭിക്കുന്ന സൂചനകൾ.

ഇത് പ്രധാനമായും ബാധിക്കുക ഭാരത് ഗ്യാസ് ഉപഭോക്താക്കളെയാണ്. ഈ ഒരു സ്വകാര്യവൽക്കരണ നടപടികളുടെ പശ്ചാത്തലത്തിൽ ഇന്ത്യൻ ഓയിൽ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ എന്നിവയിലേക്ക് ആകും ഭാരത് ഗ്യാസ് ഉപഭോക്താക്കളെ മാറ്റുക.

ഇന്ത്യനാണ് ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ എൽപിജി വിതരണം ചെയ്യുന്നത്. എച്പിയാണ് ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷന്റെ എൽപിജി വിതരണം ചെയ്യുന്നത്. ഇപ്പോൾ ലഭിക്കുന്ന സൂചനകൾ പ്രകാരം ഇന്ത്യനും എച്ച്പിയും ആയിരിക്കും ഭാരത് ഗ്യാസ്സിൽ നിന്നും മാറുന്ന ഉപഭോക്താക്കൾക്ക് തുടർന്ന് എൽപിജി വിതരണം ചെയ്യുക.

കണക്ഷനുകൾ മാറ്റുന്നതിനു വേണ്ടി പെട്രോളിയം മന്ത്രാലയം ഉടനെതന്നെ മന്ത്രിസഭ അനുമതി തേടിയേക്കും എന്നാണ് ലഭിച്ചിരിക്കുന്ന റിപ്പോർട്ടുകൾ. മൂന്നു മുതൽ അഞ്ചു വർഷത്തിനുള്ളിൽ കണക്ഷൻ നടപടികൾ പൂർത്തിയാക്കാനാണ് ബിപിസിഎൽ ഉദ്ദേശിക്കുന്നത്.

ഇതിന് പ്രധാന കാരണം, പൊതുമേഖല എണ്ണക്കമ്പനികൾക്ക് സബ്സിഡി തുക യഥാസമയം ലഭിക്കാറില്ല. വർഷങ്ങളോളം ഇത് വൈകുന്നത് പതിവാണെന്നും പറയുന്നു. പെട്രോളിന്റെയും ഡീസലിന്റെയും വിലനിയന്ത്രണം നീക്കിയതിനു ശേഷം നിലവിലെ പാചകവാതകത്തിനും മണ്ണെണ്ണയ്ക്കുമാണ് സബ്സിഡി നൽകി വരുന്നത്.

2020 സാമ്പത്തിക വർഷം അവസാനം സബ്സിഡി ഇനത്തിൽ കമ്പനികൾക്ക് ലഭിക്കാനുള്ളത് 27000 കോടി രൂപയാണ്. ഐഒസി-ക്ക് 50%, ബിപിസിഎൽ-ന് 25%, എച്പിസിഎൽ-ന് 25% തുകയാണ് നൽകാനുള്ളത്. സ്വകാര്യവൽക്കരണം പൂർത്തിയായാൽ പുതിയ ഉടമകൾ ഇതിനെതിരെ രംഗത്ത് വരാൻ ഇടയുണ്ട്. ഈ സാഹചര്യത്തിലാണ് നിലവിലുള്ള ഉപഭോക്താക്കളെ മറ്റ് പൊതുമേഖലാ കമ്പനികളിലേക്ക് മാറ്റുന്നത്.